2017, മാർച്ച് 25, ശനിയാഴ്‌ച

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ / Sree Maha bhagavatathile mahabali katha


പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം

ഭാരതം / Bharatham haindava viswasaprakaram

ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.
1 . ജംബുദ്വീപം
2 . ക്രൗഞ്ച ദ്വീപം
3 .ശാല്മല ദ്വീപം
4 . ശാക ദ്വീപം
5 . കുശദ്വീപം
6 . പുഷ്കര ദ്വീപം
7 . പ്ലക്ഷ ദ്വീപം
മുതലായവയാണ് സപ്ത ദ്വീപങ്ങൾ.

ജംബൂക ഫലത്തിൻറെ (ജാംബയ്ക്കയുടെ) ആകൃതിയായതിനാലാണ്  ഏഷ്യാ ഭൂഖണ്ഡത്തിന് ജംബു ദ്വീപം എന്ന് പേര് വീണത്.

ഇന്നത്തെ ലഭ്യമായ തെളിവുകൾ അനുസരിച്ച് ഏതാണ്ട് നാലായിരം വർഷങ്ങളായി നമ്മുടെ പുരോഹിതൻമാര് യാഗങ്ങൾ

മഹാവിഷ്ണുവിന്‍റെ ആഭരണങ്ങള്‍ / Ornaments of Lord Vishnu Maha Vishnuvinte abharanangal


 കൗസ്തുഭം
അലങ്കാര പ്രിയനായ ശ്രീ മഹാവിഷ്ണു കണ്oത്തിൽ ധരിച്ചിരിക്കുന്ന രത്നമാണ് "കൗസ്തുഭം" പണ്ട് പാൽക്കടൽ കടഞ്ഞപ്പോൾ ഉയർന്ന് വന്നതായിരുന്നു ഈ രത്നം.

ശ്രീവത്സം മാറിൽ ചാർത്തിയ വിഷ്ണുവിനെ എല്ലാവർക്കും അറിയാം വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രുപത്തിൽ തിളങ്ങുന്നു.

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് "വൈജയന്തി" ഇതിനെ വനമാല എന്നും അറിയപ്പെടുന്നു .

അഞ്ച് രത്നങ്ങൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ മാല - പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമ സാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു

മഹാവിഷ്ണുവിന്റെ വില്ലിന്റെ പേരാണ് ഗാർങ്ങ്ഗo, അഥവാ വൈഷ്ണവ ചാപം.
ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു.
മനസ്സിന്റെ സ്വത്വികാഹങ്കാരത്തിന്റെ

അല്പം അഗ്നി പുരാണം / Agni puranam


ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ  വിജ്ഞാന സ്രോതസ്സ് , ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത
യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു.

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍

ഓണവും പൂക്കളവും / Onam and Ona Pookkalam



ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ.മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ

'അ' എന്ന അക്ഷരത്തിന്‍റെ മഹത്വം / The dignity of the letter a in sanskrit

'' എന്ന അക്ഷരത്തിന് ബ്രഹ്മതുല്യമായ സ്ഥാനമാണ് നമ്മുടെ ഋഷിമാര്‍ നല്‍കിയിരുന്നത്. അത് എന്തുകൊണ്ടാണെന്നറിയാമോ?

ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ചൈതന്യവത്തായി കാണപ്പെടുന്നത് അവയ്ക്കുള്ളിലുള്ള പരമാത്മ സാന്നിദ്ധ്യം കൊണ്ടാണ്. ഞാനും നിങ്ങളും ഇന്ന് കൈകാലുകളുയര്‍ത്തി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ആ പരമചൈതന്യം നമ്മുടെ ഉള്ളില്‍ കുടികൊള്ളൊന്നതുകൊണ്ട് മാത്രമാണ്. എന്ന് ആ ചൈതന്യം നഷ്ടപ്പെടുന്നുവോ അന്ന് ഈ ശരീരം ജഢമാകുന്നു. ശാസത്രജ്ഞന്മാരിതിനെ ഊര്‍ജ്ജമെന്നോ, മഹര്‍ഷിമാര്‍ ഇതിനെ ആത്മാവെന്നോ വിളിച്ചുകൊള്ളട്ടെ. നമ്മുടെ ജീവിതവും, ശരീരവും പൂര്‍ണ്ണത കൈവരിക്കുന്നത് ഈ ചൈതന്യം നമുക്കുള്ളിലുള്ളതുകൊണ്ടാണ്.

ഇതുപോലെ '' എന്ന അക്ഷരം ചേരുമ്പോഴാണ് എല്ലാ അക്ഷരങ്ങളും പൂര്‍ണ്ണമാകുന്നത്. ഉദാഹരണത്തിന്,

ക്+ അ =ക
പ്+അ =പ
ത്+അ =ത

പരമാത്മ ചൈതന്യം ജഢവസ്തുക്കള്‍ക്കെന്ന പോലെ വ്യഞ്ജനാക്ഷരങ്ങള്‍ക്കൊക്കെ ചൈതന്യം

2017, മാർച്ച് 23, വ്യാഴാഴ്‌ച

ആയുര്‍വേദത്തിലെ പ്രസവ ശുശ്രൂഷ / Ayurvedathile Prasava Sushrusha Hindu Way of Life


ആയുര്‍വേദ പരിചരണം സുഖപ്രസവത്തിന്‌ സഹായിക്കും ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന്‌ മാത്രം
സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി ജീവിതരീതി ക്രമപ്പെടുത്തണം. സ്‌ത്രീയും പുരുഷനും അതിനായി ഒരുങ്ങണം. ശുദ്ധമായ പുരുഷ ബീജവും അണ്ഡവും സംയോജിക്കുമ്പോഴാണ്‌ ചൈതന്യമുള്ള കുഞ്ഞ്‌ ജന്മമെടുക്കുന്നത്‌. ആദ്യ സമാഗമം മുതല്‍ അതിനായി തയാറെടുക്കണം. സ്‌ത്രീ ഋതുമതിയാകുന്നതു മുതല്‍ ആഹാരകാര്യത്തിലും ജീവിതരീതിയിലും കരുതല്‍ ആവശ്യമാണ്‌. ഇത്‌ ഭാവിയില്‍ ആരോഗ്യകരമായ അണ്ഡോത്‌പാദനത്തിന്‌ സഹായിക്കും.
പുരുഷന്‍ കൂടുതല്‍ ഉഴുന്ന്‌ ചേര്‍ന്നുള്ള ആഹാരങ്ങളും സ്‌ത്രീ നല്ലെണ്ണ ചേര്‍ന്നുള്ള ആഹാരത്തിനും പ്രാധാന്യം

മാളികപ്പുറത്തമ്മ / Sabarimala Malikappurathamma Devi Mathavu



ശബരിമലയില്‍ അയ്യപ്പസ്വാമിക്കു തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.
ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രിമഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായദത്താത്രേയനായും ത്രിദേവിമാരുടെ (വാണീലക്ഷ്മീപാര്‍വതിമാരുടെ)  അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.

ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം ഭൂതനാഥോപാഖ്യാനത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഹങ്കാരമെല്ലാമൊഴിഞ്ഞു

സൂര്യാരാധന / Sun Adoration suryaradhana suryanamaskaram


പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ... ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ ..... വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം... അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു.. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം, മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു.. ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ്ട്.... ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...


 "അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു... ബോധം

2017, മാർച്ച് 22, ബുധനാഴ്‌ച

ഗുരുവായൂർ മാഹാത്മ്യം : മഞ്ജുളാൽ / Guruvayur Mahathmyam Manjulaal


പരമഭക്തയും സാത്വികയുമായ ഒരു പെൺകുട്ടിയായിരുന്നു മഞ്ജുള.
ആ വാരസ്യാർ ബാലിക നിത്യേന ഗുരുവായൂരപ്പന് ചാർത്താനായി ഒരു മാല കെട്ടി നടക്കൽ വക്കുക പതിവായിരുന്നു. യാദൃശ്ചികമായി  ഒരു ദിവസം മാല കെട്ടിക്കൊണ്ടു വരാൻ അല്പം വൈകി. മാലയുമായി എത്തിയപ്പോഴേക്കും  നട അടച്ചിരുന്നു. കലശലായ നൈരാശ്യത്തോടെ മാലയും കൈയ്യിലേന്തിക്കൊണ്ടു ആ ബാലിക വാവിട്ടു കരഞ്ഞു.  മഞ്ജുളയുടെ മനോവേദനകണ്ടു  കൃപാർദ്രനനായ പൂന്താനം അവളോട് പറഞ്ഞു 

"കുട്ടി ഒട്ടും വിഷമിക്കേണ്ട ഗുരുവായൂരപ്പൻ  സർവ്വ വ്യാപിയാണ്. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ മാല  മഞ്ജുളാലിൻറെ ചുവട്ടിലുള്ള കല്ലിൽ ചാർത്തിക്കൊള്ളൂ "

പരാമഭക്തനായ പൂന്താനത്തിൻറെ  നിർദ്ദേശത്തെ  അവൾ വിശ്വസിച്ചു. ആ മാല  മഞ്ജുളാലിൽ ചാർത്തി

മഹാബലിയും പരശുരാമനെറിയാത്ത മഴുവും / Mahabali and Kerala parasuraman and Kerala



മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ ചവുട്ടിത്താഴ്ത്തിയതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോനമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ

2017, മാർച്ച് 21, ചൊവ്വാഴ്ച

കേട്ടിട്ടുണ്ടോ ജ്വാലാമുഖിയേ പറ്റി / Maa Devi Jwalamukhi Temple Shakthi Peeta



അച്ഛനെ ധിക്കരിച്ച് ശിവനെ ഭര്‍ത്താവായി കിട്ടുവാന്‍ കഠിനതപസ്സ് ചെയ്യ്തതിനാലും , ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്യ്തത്തില്‍ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടിയ ശിവന്‍റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അന്‍മ്പത്തിയൊന്ന്‍ കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീര്‍ന്നു ,, അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്‍റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്‍ക്കുന്ന ജ്വാലാ അതി മനോഹരവും വര്‍ണ്ണനാതീതവുമാണ് ..
മഹാ വിഷ്ണുവിന്‍റെ ആയുദ്ധത്താല്‍

2017, മാർച്ച് 20, തിങ്കളാഴ്‌ച

പൂന്താനത്തിന്റെ ഭക്‌തി / Devotion of poonthanam to the Lord Krishna poonthanathinte bhakthi



ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ്‌ പുത്ര ദുഃഖത്തിന്‌ കാരണമെന്ന്‌ ഭഗവാന്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട്‌ പറയുന്നുണ്ട്‌.
അനുഭവിക്കാനുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ്‌ അദ്ദേഹം ഭഗവദ്‌ പാദങ്ങളില്‍ സായൂജ്യമടഞ്ഞത്‌.
പൂന്താനത്തിന്റെ അന്തര്‍ജ്‌ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജ്‌ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ്‌ അന്തര്‍ജ്‌ജനം വീണ്ടും ഗര്‍ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ്‌ ആകുന്നതിന്‌ മുമ്പ്‌ ഭഗവാന്‍

ശ്രീ രാമന്റെ വനസഞ്ചാരം / Lord Rama forest exile of fourteen years



രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന ഭാഗമാണ്. നീണ്ട 14 വര്‍ഷത്തെ മഹായാത്രക്കു വേണ്ടിയുള്ള ഒരു ഫോറസ്ട്രി ട്രെയിനിംഗ് ആയിരുന്നു വിശ്വാമിത്രനുമായുള്ള യാത്ര.

'ജ്ഞാനമാവാസ്യ തോറും പിതൃദേവാദികളെ 
ധ്യാനിച്ചു ചെയ്തീടുന്ന യാഗത്തെ മുടക്കുന്നോര്‍ 
മരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചാര 
ന്മാരിരുവരുമനുചരന്മാരായുള്ളോരും 
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനായ 
വനീപതേ രാമദേവനയായക്കണം'

ഇതായിരുന്നു ദശരഥനോട് വിശ്വാമിത്രന്‍ അപേക്ഷിച്ചത്.

അയോധ്യയില്‍ നിന്നും 20 കി.മി ദൂരെയാണ് സരയു. ഈ സരയു (ഇപ്പോഴത്തെ ആസംഗഡ, ഉത്തര്‍പ്രദേശ്) ഭാഗം കടന്നാണ് കുമാരന്മാരും മുനിയും പോയത്. യാത്രയില്‍ മുനി അതി വിശിഷ്ടമായ രണ്ട് മന്ത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ബലയും

രാമായണം നല്‍കുന്ന സന്ദേശം / The Message of Ramayana in Hindu Mythology


ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു
പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..മനുഷ്യനുതുല്യം പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ദര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം...ഹൈന്ദവസംസ്ക്രുതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമതിന്റെയും ആകെതുകയാണ് രാമായണം...സാര്‍വ്വലൌകികമായ ധര്മ്മബോധതിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും ഉത്ക്രുഷ്ടമാക്കിയത്..മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കഥാകഥനം വ്യക്തമാക്കുന്നു ....

രാമന്റെ അയനം - ധര്‍മ്മായനം - ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ് ....ന്യായവും
നിഷ്കല്മഷവുമായ എതുകാര്യത്തെയും

നാഗ പഞ്ചമി / Naga Panchami Naga Panjami


ശ്രാവണമാസത്തിലെ (കര്‍ക്കടകമാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്‍പ്പത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്‍ക്ക്‌ അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്‍പ്പപ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പകളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്‍ത്ഥത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്‍ക്ക് മുന്നില്‍ നൂറും പാലും സമര്‍പ്പിക്കുന്നു. പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം