/*Popads script*/ Proud To Be A Hindu

2017 മാർച്ച് 22, ബുധനാഴ്‌ച

ഗുരുവായൂർ മാഹാത്മ്യം : മഞ്ജുളാൽ / Guruvayur Mahathmyam Manjulaal


പരമഭക്തയും സാത്വികയുമായ ഒരു പെൺകുട്ടിയായിരുന്നു മഞ്ജുള.
ആ വാരസ്യാർ ബാലിക നിത്യേന ഗുരുവായൂരപ്പന് ചാർത്താനായി ഒരു മാല കെട്ടി നടക്കൽ വക്കുക പതിവായിരുന്നു. യാദൃശ്ചികമായി  ഒരു ദിവസം മാല കെട്ടിക്കൊണ്ടു വരാൻ അല്പം വൈകി. മാലയുമായി എത്തിയപ്പോഴേക്കും  നട അടച്ചിരുന്നു. കലശലായ നൈരാശ്യത്തോടെ മാലയും കൈയ്യിലേന്തിക്കൊണ്ടു ആ ബാലിക വാവിട്ടു കരഞ്ഞു.  മഞ്ജുളയുടെ മനോവേദനകണ്ടു  കൃപാർദ്രനനായ പൂന്താനം അവളോട് പറഞ്ഞു 

"കുട്ടി ഒട്ടും വിഷമിക്കേണ്ട ഗുരുവായൂരപ്പൻ  സർവ്വ വ്യാപിയാണ്. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ മാല  മഞ്ജുളാലിൻറെ ചുവട്ടിലുള്ള കല്ലിൽ ചാർത്തിക്കൊള്ളൂ "

പരാമഭക്തനായ പൂന്താനത്തിൻറെ  നിർദ്ദേശത്തെ  അവൾ വിശ്വസിച്ചു. ആ മാല  മഞ്ജുളാലിൽ ചാർത്തി

മഹാബലിയും പരശുരാമനെറിയാത്ത മഴുവും / Mahabali and Kerala parasuraman and Kerala



മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ ചവുട്ടിത്താഴ്ത്തിയതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോനമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ

2017 മാർച്ച് 21, ചൊവ്വാഴ്ച

കേട്ടിട്ടുണ്ടോ ജ്വാലാമുഖിയേ പറ്റി / Maa Devi Jwalamukhi Temple Shakthi Peeta



അച്ഛനെ ധിക്കരിച്ച് ശിവനെ ഭര്‍ത്താവായി കിട്ടുവാന്‍ കഠിനതപസ്സ് ചെയ്യ്തതിനാലും , ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്യ്തത്തില്‍ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടിയ ശിവന്‍റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അന്‍മ്പത്തിയൊന്ന്‍ കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീര്‍ന്നു ,, അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്‍റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്‍ക്കുന്ന ജ്വാലാ അതി മനോഹരവും വര്‍ണ്ണനാതീതവുമാണ് ..
മഹാ വിഷ്ണുവിന്‍റെ ആയുദ്ധത്താല്‍

2017 മാർച്ച് 20, തിങ്കളാഴ്‌ച

പൂന്താനത്തിന്റെ ഭക്‌തി / Devotion of poonthanam to the Lord Krishna poonthanathinte bhakthi



ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ്‌ പുത്ര ദുഃഖത്തിന്‌ കാരണമെന്ന്‌ ഭഗവാന്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട്‌ പറയുന്നുണ്ട്‌.
അനുഭവിക്കാനുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ്‌ അദ്ദേഹം ഭഗവദ്‌ പാദങ്ങളില്‍ സായൂജ്യമടഞ്ഞത്‌.
പൂന്താനത്തിന്റെ അന്തര്‍ജ്‌ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജ്‌ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ്‌ അന്തര്‍ജ്‌ജനം വീണ്ടും ഗര്‍ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ്‌ ആകുന്നതിന്‌ മുമ്പ്‌ ഭഗവാന്‍

ശ്രീ രാമന്റെ വനസഞ്ചാരം / Lord Rama forest exile of fourteen years



രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന ഭാഗമാണ്. നീണ്ട 14 വര്‍ഷത്തെ മഹായാത്രക്കു വേണ്ടിയുള്ള ഒരു ഫോറസ്ട്രി ട്രെയിനിംഗ് ആയിരുന്നു വിശ്വാമിത്രനുമായുള്ള യാത്ര.

'ജ്ഞാനമാവാസ്യ തോറും പിതൃദേവാദികളെ 
ധ്യാനിച്ചു ചെയ്തീടുന്ന യാഗത്തെ മുടക്കുന്നോര്‍ 
മരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചാര 
ന്മാരിരുവരുമനുചരന്മാരായുള്ളോരും 
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനായ 
വനീപതേ രാമദേവനയായക്കണം'

ഇതായിരുന്നു ദശരഥനോട് വിശ്വാമിത്രന്‍ അപേക്ഷിച്ചത്.

അയോധ്യയില്‍ നിന്നും 20 കി.മി ദൂരെയാണ് സരയു. ഈ സരയു (ഇപ്പോഴത്തെ ആസംഗഡ, ഉത്തര്‍പ്രദേശ്) ഭാഗം കടന്നാണ് കുമാരന്മാരും മുനിയും പോയത്. യാത്രയില്‍ മുനി അതി വിശിഷ്ടമായ രണ്ട് മന്ത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ബലയും

രാമായണം നല്‍കുന്ന സന്ദേശം / The Message of Ramayana in Hindu Mythology


ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു
പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..മനുഷ്യനുതുല്യം പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ദര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം...ഹൈന്ദവസംസ്ക്രുതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമതിന്റെയും ആകെതുകയാണ് രാമായണം...സാര്‍വ്വലൌകികമായ ധര്മ്മബോധതിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും ഉത്ക്രുഷ്ടമാക്കിയത്..മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കഥാകഥനം വ്യക്തമാക്കുന്നു ....

രാമന്റെ അയനം - ധര്‍മ്മായനം - ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ് ....ന്യായവും
നിഷ്കല്മഷവുമായ എതുകാര്യത്തെയും

നാഗ പഞ്ചമി / Naga Panchami Naga Panjami


ശ്രാവണമാസത്തിലെ (കര്‍ക്കടകമാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്‍പ്പത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്‍ക്ക്‌ അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്‍പ്പപ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പകളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്‍ത്ഥത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്‍ക്ക് മുന്നില്‍ നൂറും പാലും സമര്‍പ്പിക്കുന്നു. പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം