2025, ഫെബ്രുവരി 16, ഞായറാഴ്‌ച

ഹൈന്ദവ ധര്‍മ പ്രകാരം ഒരാളുടെ പ്രവൃത്തി എങ്ങനെയാകണം / Haindava Dharma Prakaram Oralude Pravarthi Engane Aakanam


ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ. പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല. അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ

2025, ഫെബ്രുവരി 15, ശനിയാഴ്‌ച

കലിയുഗത്തിന്റെ മഹിമ / Kaliyugathinte Mahima / Thishya Yugam


കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്ത്ഥം. മഹാപാപങ്ങള് വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.

കലിയുഗത്തില് സര്വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളില് അനേകവര്ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുക. എന്നാല് കലിയുഗത്തില് ഭഗവാന്റെ തിരുമാനങ്ങള് ഭക്തിയോടുകൂടി ജപിച്ചാല് തന്നെ സര്വാഗ്രഹങ്ങളും വളരെ വേഗത്തില് സാധിക്കുന്നു എന്നു പറയുന്നു.

അതുകൊണ്ടുതന്നെ വിദ്വാന്മാര് കലിയുഗത്തെ പ്രശംസിക്കുന്നു. മേല്പ്പത്തൂരിന്റെ നാരായണീയത്തില് കലിയുഗത്തെ ഇപ്രകാരം പ്രകീര്ത്തിച്ചിരിക്കുന്നു.

സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്ത്തനാദൈ്യര്- ന്നിര്യത്തൈരേവമാര്ഗ്ഗൈരഖിലദന ചിരാത് ത്വത്പ്രസാദം ഭജന്തേ ജാതാസ്ത്രേതാകൃതദാവപിഹികിലകലൗ സംഭവം കാമയന്തേ ദൈവാത് തത്രൈവതാന് വിഷയവിഷരസൈര് മ്മാവിഭോവഞ്ചയാസ്മാന്

ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില് അവിടുന്ന് പ്രസാദിക്കുന്നു. എന്നാല് കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്വര്ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.

അതുകൊണ്ട് ഇതരയുഗങ്ങളില് ജനിച്ചവര്കൂടി കലിയില് ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്ഷം നിറഞ്ഞ കലിയുഗത്തില് ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില് വ്യാമോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില് ഫലസിദ്ധിയെ നല്കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില് നിന്ന് വളരെ വേഗത്തില് മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന് പുരാണങ്ങള് രചിച്ചത് എന്നൊരു വിശ്വാസം നിലനില്ക്കുന്നു.

പുരാണങ്ങള് മനുഷ്യമനസ്സിലെ എല്ലാ ദുര്വിചാരങ്ങളെയെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള് കീര്ത്തിക്കുക, ലീലകള് സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില് വെച്ച് ശ്രേഷ്ഠമായിരിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്പ്പത്തൂര് നാരായണഭട്ടതിരിപ്പാട് തന്നെ കലിയില് മുക്തിപ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിട്ടുണ്ട്.

ഗംഗാഗീതാച ഗായത്ര്യപിചതുളസികാ ഗോപികാ ചന്ദനം തത് സാലഗ്രാമാഭിപൂജാ പരപുരുഷതഥൈ- കാദശീ നാമവര്ണ്ണാഃ ഏതാനുഷ്ടാപ്യയത്നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയ സ്തേഷുമാം സജ്ജയോഥാഃ


അല്ലയോ പരംപുരുഷനായ ഭഗവാന്, ഗംഗാസ്നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള് ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില് അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്

2018, ഡിസംബർ 28, വെള്ളിയാഴ്‌ച

ഭഗവത് കഥ (ശ്രീമദ് ഭാഗവതം) / Bhagavath Katha Srimad Bhagavatham

ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള് പറഞ്ഞ് ഒരു ബ്രാഹ്മണന് കാലയാപനം നടത്തി; ഒരിക്കല് അദ്ദേഹം ഒരു ഗൃഹത്തില് ഭാഗവത പാരായണം നടത്തുമ്പോള് ഒരു കള്ളന് വീട്ടില് കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള് ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന് അതു കേള്ക്കുവാന് നിര്ബ്ബന്ധിതനായി.

ഉണ്ണിക്കണ്ണനെ വര്ണ്ണിക്കുന്ന ഭാഗം; കണ്ണന് അണിഞ്ഞിട്ടുള്ള ആഭരണങ്ങള് അദ്ദേഹം ഏറെ വര്ണ്ണിച്ചു. കാലികളെ മേയ്ക്കാന് കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള് അണിയിക്കും.ഇതു കേട്ടപ്പോള് കള്ളന്റെ ചിന്ത, ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള് നടത്താന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന് യാത്രയായി; കള്ളന് രഹസ്യമായി അദ്ദേഹത്തെ പിന്തുടര്ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള് ബ്രാഹ്മണനെ തടഞ്ഞു നിര്ത്തി. അയാള് ചോദിച്ചു: നിങ്ങള് യശോദ എന്ന സ്ത്രീയുടെ മകന് കൃഷ്ണന് എന്ന ബാലന്റെ കാര്യം പറഞ്ഞല്ലോ? പയ്യനെ എവിടെയാണ് കാണാന് കഴിയുന്നത്?”

ബ്രാഹ്മണന് പറഞ്ഞു: വൃന്ദാവനത്തില്, യമുനാതീരത്തെ പച്ചപ്പുല്പ്പരപ്പില് രണ്ടു കുട്ടികള് രാവിലെ വരും; ഒരാള് കാര്മേഘനിറമുള്ളവന്; കൈയില് ഓടക്കുഴല് ഉണ്ടാവും; അതാണ്കൃഷ്ണന്.കള്ളന് ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില് കയറി ഒളിച്ചിരുന്നു.

കണ്ണന്റെ കാലടികള് പതിഞ്ഞ പുണ്യ ഭൂമിയില് പുലര് വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില് അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്, അതാ രണ്ടു ബാലന്മാര്; കള്ളന് മരത്തില് നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ദിവ്യരൂപം, പ്രേമാവതാരത്തിന്റെ, മനോഹര രൂപം ദര്ശിച്ച മാത്രയില് അയാള് മതിമറന്നു; കൈകള് കൂപ്പി, ആനന്ദാശ്രുക്കള് ഒഴുകി; ജന്മ ജന്മാന്തരങ്ങളില് എത്രയോ പേര്ക്കു ലഭിക്കാത്ത പുണ്യം! അയാള്ക്കു മന:പരിവര്ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള് ചിന്തിച്ചു; കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള് അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന് വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന് പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്റെ കഴുത്തില് കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന് അയാള് ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്മേഘങ്ങള് പോലെ ദു:ശ്ചിന്തകള് അയാളുടെ മനസ്സില് കടന്നു വന്നു.

നില്ക്കൂഎന്ന് ആക്രോശിച്ച് കള്ളന് കണ്ണന്റെ കൈയില് കടന്നു പിടിച്ചു. ദിവ്യ സ്പര്ശന മാത്രയില് അയാളുടെ പൂര്വ്വ കര്മ്മങ്ങള് അവസാനിച്ചു; അയാള് പരിശുദ്ധനായി.

പ്രേമപൂര്വ്വം അയാള് ചോദിച്ചു:അവിടുന്ന് ആരാണ്?”
നിങ്ങള് വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്റെ ആഭരണങ്ങള്എല്ലാം എടുത്തു കൊള്ളൂകൃഷ്ണന് മധുരമായി അരുളി. കള്ളന് ആശയക്കുഴപ്പത്തിലായി. ഇതെല്ലാം എനിക്കു തന്നാല് കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള് ചോദിച്ചു.
കണ്ണന് പുഞ്ചിരിയോടെ അരുളി: അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്നിന്നേക്കാള് വലിയ കള്ളനാണ്; പക്ഷേ, ഞാന് എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്ക്ക് പരാതിയില്ല. അവര് എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്റെ കൈയിലുണ്ട്; നിന്റെ ചിത്തം; ഞാനിപ്പോള് അത് എടുക്കുന്നു; അത് എന്നില് നിന്നും നീയും എടുക്കുക.

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള് മറഞ്ഞു; കള്ളന് അത്ഭുത പരതന്ത്രനായി. അയാള് കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്റെ അടുത്തു ചെന്നു. കള്ളന് പറഞ്ഞതു കേട്ട് ബ്രാഹ്മണന് വിസ്മയിച്ചു പോയി; മാറാപ്പില് നിറയെ ആഭരണങ്ങള്; താന് പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന് കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന് വിളിച്ചുപറഞ്ഞു: അതാ, നോക്കൂ, അവര് വരുന്നു.പക്ഷേ ബ്രാഹ്മണന് ദര്ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്ശനം തരുന്നില്ലെങ്കില് ഞാനിപ്പോള് ജീവിതം അവസാനിപ്പിക്കും.

അപ്പോള് ശ്രീകൃഷ്ണ ഭഗവാന്റെ മധുരമയമായ ശബ്ദം മുഴങ്ങി: നിങ്ങള് ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള് അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. വിശ്വാസത്തില് പ്രവൃത്തിച്ചു. എന്നില് വിശ്വസിച്ചു പൂര്ണ്ണമായി സ്വയം സമര്പ്പിക്കുന്നവന് ഞാന് ദര്ശനം നല്കുന്നു.

ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും,ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള് സംഘടിപ്പിക്കുന്നു. എന്നാല് അതില് പറയുന്ന സദ് വിഷയങ്ങള് പൂര്ണ്ണവിശ്വാസത്തോടെ ഉള്ക്കൊള്ളാനും ജീവിതത്തില് പകര്ത്താനും അവര്ക്കു കഴിയുന്നില്ല. കാപട്യം പൂര്ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്ത്തിക്കുന്നു; അപ്പോള് അവര്ക്കു ഭഗവത് അനുഗ്രഹം കിട്ടാന് ഇനിയും പല ജന്മങ്ങള് വേണ്ടിവരും.

ഓം നമോ ഭഗവതേ വാസുദേവായ 

ഒരു നിമിഷം എഴുതു....
ഓം നമോ നാരായണായ

ഓം ഭഗവതെ വാസുദേവായ